Wednesday, 11 June 2014

ഹത്യ

ഓടി മുന്നേറി ഒന്നാമതെത്തി ഞാൻ...
നിൻ അണ്ഢത്തിലൊരു പുഴുവായ്‌ കിടന്നു...
അറിഞ്ഞില്ല നീയെൻ വളർച്ചയൊരു ഭ്രൂണമായ്‌ മാറുംവരെ...
വളർന്നു ഞാൻ നാളെയുടെ ആശകൾ ചേർത്തു വച്ച്‌....
അകം നിറച്ചുവച്ചൊരാ പത്തായം പോൽ നിൻ ഉദരം....
ചീർത്തു വികസിക്കുന്നു ദിനങ്ങൾക്കുമപ്പുറം...
മുളപ്പൊട്ടി വിടരുവാൻ വെബ്ബുന്ന വിത്തുപ്പോൽ....
കാത്തിരിക്കുന്നു ഞാൻ നീളുന്ന കൈകളേ......
മോചനം കാക്കുവാൻ വെബ്ബുമെൻ ശിരകളെ...
ഉറ്റുനോക്കുന്നു ശത്രുപ്പോൽ ബന്ധങ്ങൾ...
ഉയരുന്നൊരായിരം കൈകളെൻ നേരെയൊരു ചോദ്യചിഹ്നമായ്‌....
വെറുക്കുന്നൊരാ ബന്ധങ്ങളെൻ ആഗമനത്തിനെ...കാരണം......
വിളതെറ്റി മുളച്ചൊരാ പടുവിത്ത്‌ ഞാൻ.....
വിളതെറ്റി മുളച്ചൊരാ പടുവിത്ത്‌ ഞാൻ....
കാണുവാനാകുമോ നാളത്തെ കാറ്റും, വെളിച്ചവും...
അതോ....? പ്രസവ വാർഡിനു പുറകിലെ കുപ്പയിൽ...
അനാധ ജഡമായ്‌ മാറുമോ ഈ ഞാനും...????

No comments:

Post a Comment